മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്നു മരണപ്പെട്ട വേണുവിന്റെ കുടുംബത്തോട് ഒട്ടും ദയ കാണിക്കാതെ ആരോഗ്യവകുപ്പ് അധികൃതർ

By :  Devina Das
Update: 2025-11-13 06:54 GMT

കൊല്ലം :തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്നു മരണപ്പെട്ട വേണുവിന്റെ കുടുംബത്തോട് ഒട്ടും തന്നെ ദയയില്ലാതെ ആരോഗ്യവകുപ്പ് അധികൃതർ പെരുമാറിയതായി പരാതി .

വേണുവിന്റെ സഞ്ചയദിവസമായിരുന്നു ബുധനാഴ്ച .

ആ ദിവസം തന്നെ തെളിവുകളുമായി തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഓഫീസിൽ മൊഴി നൽകാൻ വേണുവിന്റെ ഭാര്യ സിന്ധുവിനെ ഫോണിൽ വിളിച്ചു അധികൃതർ ആവശ്യപ്പെട്ടു .

മരണാനന്തര കർമ്മങ്ങൾ നടക്കുന്ന ദിവസമാണെന്നും 16 ദിവസം കഴിയാതെ പുറത്തു പോകരുതെന്നാണ് തങ്ങളുടെ ആചാരമെന്നും അറിയിച്ചപ്പോൾ അതൊന്നും തന്നെ പരിഗണിക്കാതെ വ്യാഴാഴ്ച രാവിലെ തന്നെ എത്തണമെന്ന് അധികൃതർ സിന്ധുവിനോട് പറഞ്ഞു .

ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും അല്പം ദയ ഞങ്ങളോട് കാട്ടിക്കൂടേ എന്നാണ് സിന്ധു ചോദിക്കുന്നത് .

ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ ചവറ പന്മന മനയിൽ പൂജാഭവനിൽ കെ. വേണു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു .

വേണുവിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച സങ്കടത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തോട് ഒട്ടും തന്നെ കരുണയില്ലാത്ത സമീപനമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത് .

Similar News