കണ്ണില്ലാത്ത ക്രൂരത ;ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് ക്രൂരപീഡനം
കൊല്ലം: പാലരുവി എക്സ്പ്രസിൽ കണ്ണില്ലാത്ത ക്രൂരത. ട്രെയിൻ യാത്രയ്ക്കിടെ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സാനിഷ് (40) ആണ് പിടിയിലായത്. വധശ്രമ കേസിൽ അടക്കം പ്രതിയായിട്ടുള്ള ആളാണ് സാനിഷ് എന്ന പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. കേരളത്തിലേക്ക് തീർഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ ആറു വയസുള്ള പെൺകുട്ടിയെയാണ് സാനിഷ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. ജനറൽ കമ്പാർട്ട്‌മെന്റിൽ മുത്തച്ഛനൊപ്പം നിലത്ത് കിടന്നു ഉറങ്ങുമ്പോഴാണ് സംഭവം. കേരളത്തിൽ തീർഥാടനം നടത്തിയ ശേഷം മടങ്ങുമ്പോഴാണ് ട്രെയിനിൽ ക്രൂരത നടന്നത്.പ്രതി കുഞ്ഞിനെ എടുത്ത് മറ്റൊരു കമ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയതെന്നും പൊലീസ് പറയുന്നു. തൊട്ടടുത്ത് ഇരുന്നിരുന്ന സ്ത്രീയാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. വിഡിയോ ചിത്രീകരിച്ച് പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. ട്രെയിനിൽ യാത്ര ചെയ്തിരുന്ന സ്ത്രീയുടെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് പുനലൂർ പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു.