ഡോക്ടർ ഉമർ ബോംബ് നിർമ്മാണത്തിലെ അഗ്രഗണ്യൻ ;വീട്ടിലെ ലാബിൽ ബോംബ് നിര്‍മാണവും വിവിധ സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും നടത്തി

By :  Devina Das
Update: 2025-11-16 08:53 GMT

 ന്യൂഡൽഹി: ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയ ഡോ. ഉമർ മുഹമ്മദ് ഫരീദാബാദിലെ വീട്ടിൽ സജ്ജീകരിച്ചിരുന്ന ലാബിൽ ബോംബ് നിർമാണവും വിവിധ സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും ഉൾപ്പെടെ നടത്തിയിരുന്നതായി കണ്ടെത്തി .

അതീവ രഹസ്യമായി ആണ് ഇയാൾ വീടിനുള്ളിൽ ലാബ് സ്ഥാപിച്ചിരുന്നത് .അന്വേഷണത്തിലെ കണ്ടെത്തലിൽ പാകിസ്താനിൽനിന്നുള്ളവരുടെ നിർദേശപ്രകാരമാണ് ഡോ. ഉമർ വീട്ടിലെ ലാബിൽ ബോംബ് നിർമിച്ചിരുന്നതെന്നാണ് വ്യക്തമാകുന്നത് .

പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളാണ് ടെലഗ്രാം ആപ്ലിക്കേഷൻ വഴി ബോംബ് നിർമിക്കാനുള്ള പരിശീലനം നൽകിയിരുന്നതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി .

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത് .

ഇവിടെയാണ് ഇത്തരത്തിലുള്ള ലാബും ഇയാൾ സജ്ജമാക്കിയിരുന്നത് .വീട്ടിലെ ലാബിനുള്ളിൽ ഡോ. ഉമർ മാത്രമാണ് മിക്കപ്പോഴും പ്രവേശിച്ചിരുന്നത്.

പാകിസ്താനിൽനിന്നുള്ള വീഡിയോകൾ കണ്ട് ഇയാൾ തനിച്ചാണ് ഐഇഡി ഉൾപ്പെടെ നിർമിച്ചിരുന്നത്.

ഡൽഹിയിൽ ആക്രമണത്തിന് ഉപയോഗിച്ച ഐഇഡികളും ഇതേ രീതിയിൽ തന്നെ വീട്ടിലെ ലാബിൽവെച്ച് നിർമിച്ചതാണെന്നും എന്നാൽ, ഇതിന്റെ നിർമാണം പൂർത്തിയായിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട് .

Similar News