Kaumudi Plus

;കണ്ണിലെ കൃഷ്ണമണിപോലെ നീ അവളെ കാത്തുസൂക്ഷിക്കണം, അവിടെയെ ജഗന്നിയന്തവായ റബ്ബിന്റെ തിരുനോട്ടം ഉണ്ടാവൂ;അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു

;കണ്ണിലെ കൃഷ്ണമണിപോലെ നീ അവളെ കാത്തുസൂക്ഷിക്കണം, അവിടെയെ ജഗന്നിയന്തവായ റബ്ബിന്റെ തിരുനോട്ടം ഉണ്ടാവൂ;അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു
X

ജീവിതം കരുപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസലോകത്തേക്ക് എത്തുന്ന മനുഷ്യരുടെ ജീവിതങ്ങൾക്ക് പറയാൻ ഒട്ടേറെ കഥകളുണ്ടാവും .

ഇത്തരത്തിൽ നാടും വീടും ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചു മണലാരണ്യങ്ങളിലേക്ക് എത്തിയതിനു ശേഷം മരണത്തിന്റെ ലോകത്തേക്ക് വിടപറഞ്ഞുപോയ പ്രവാസി സഹോദരങ്ങൾ എന്നും ഒരു തീരാനോവായ് തന്നെ അവശേഷിക്കുന്നു .

അത്തരത്തിൽ ഒരു വേർപാടിന്റെ നൊമ്പരപ്പെടുത്തുന്ന കഥ പങ്കുവെയ്ക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി .

ഭാര്യയുമായി വേർപിരിഞ്ഞു പ്രവാസലോകത്തു കഴിയവേ മരണത്തിലേക്ക് ആഴ്ന്നിറങ്ങിയ പ്രവാസിയുടെ കഥയാണ് അഷ്‌റഫ് പങ്കുവെയ്ക്കുന്നത് .

ഭർത്താവുമായി വളരെക്കാലമായി വേർപിരിഞ്ഞു കഴിയുക ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞയുടൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയ അദ്ദേഹത്തിന്റെ ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകളിൽ വ്യക്തമാകുന്നു .

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട ഒരു മൃതദേഹത്തിന്റെ അവസ്ഥ ആരെയും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

ഇദ്ദേഹം ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു, വേറെ വിവാഹം കഴിച്ചതുമില്ല.

ഇതുപോലെതന്നെ ഇദ്ദേഹത്തിൽനിന്നും വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭാര്യയും വേറെ വിവാഹം കഴിച്ചതുമില്ല.

ഇദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞയുടനെ അദ്ദേഹത്തോട് യാതൊരു വെറുപ്പോ വിദ്വേഷമോ ഒന്നും കാണിക്കാതെ ആ മയ്യിത്ത് നാട്ടിലെത്തിക്കുവാനുള്ള എല്ലാ ഏർപ്പാടുകളും ആ സ്ത്രീ ചെയ്തു.

ഭർത്താവിൽ നിന്നും വേർപിരിഞ്ഞു നിന്നതാണെങ്കിൽകൂടി ഭർത്താവിനോടുള്ള കടമകൾ ആ സ്ത്രീ നിർവഹിച്ചു.

അതാണ് പെണ്ണിന്റ മനസ്സ്.

എല്ലാ ഭർത്താക്കന്മാരും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുയുണ്ട്, ഭാര്യ ഭർതൃ ബന്ധങ്ങൾക്കിടയിൽ കലഹങ്ങളും അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടാവാം എങ്കിലും അതൊന്നും ഒരു ബന്ധം വേർപിരിയാനായി എടുത്തുചാടരുത്.

ഭാര്യ എന്ന സ്ത്രീയെക്കൂടി ഭർത്താവായ പുരുഷൻ മനസ്സിലാക്കേണ്ടതുണ്ട്.ഒരുപാട് മോഹങ്ങളും സ്വാപ്നങ്ങളും കണ്ടുനടന്നവൾ ഒരുനാൾ തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞ്, നാടും വീടും ഉപേക്ഷിച്ചു ഹൃദയം മുറിയുന്ന വേദനയുമായി കളിച്ചു വളർന്ന സ്വന്തം വീട്ടിൽനിന്നും പടിയിറങ്ങുമ്പോൾ തന്റെ രക്ഷിതാവിനെ പിരിഞ്ഞ് വന്നപ്പോ അവൾ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഭർത്താവ് അവൾക്ക് ഒരു രക്ഷിതാവാകുമെന്ന്?

ഭർത്താവിന്റെ കൈ പിടിച്ചപ്പോ ഒരു സുരക്ഷിതത്വം നീ അവൾക്ക് എന്നും ഒരു താങ്ങാകും എന്നൊക്കെ അവൾ പ്രതീക്ഷിക്കും.

അതുവരെ സ്വരുകൂട്ടി വച്ച മുഴുവൻ സ്നേഹവും പ്രണയവുമെല്ലാം ഒരു കളങ്കവുമില്ലാതെ നിനക്ക് തരുന്നവളാണ് ഭാര്യ.

പരിഭവങ്ങളും പിണക്കങ്ങളുമൊക്കെയുണ്ടാവാം, ഇഷ്ടമുള്ളിടത്തെ ഈ വികാരങ്ങളൊക്കെ ഉണ്ടാവൂ. ഒരായുസ്സ് മുഴുവനും നിനക്കായ്‌ നൽകേണ്ടവളാണ് ഭാര്യ.

കണ്ണിലെ കൃഷ്ണമണിപോലെ നീ അവളെ കാത്തുസൂക്ഷിക്കണം, അവിടെയെ ജഗന്നിയന്തവായ റബ്ബിന്റെ തിരുനോട്ടം ഉണ്ടാവൂ.ഇങ്ങിനെയാണ്‌ വളരെ ഹൃദയസ്പർശിയായി അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത് .

Next Story
Share it