Kaumudi Plus

ഭർത്താവിന്റെ മൃതദേഹത്തിനായി 18 ദിവസമായി മോർച്ചറിക്കുമുന്നിൽ കാത്തുനിന്നു ഗിരിജ അന്തർജ്ജനം ;ഹൃദയഭേദകം ഈ കാഴ്ച്ച

ഭർത്താവിന്റെ മൃതദേഹത്തിനായി 18 ദിവസമായി മോർച്ചറിക്കുമുന്നിൽ കാത്തുനിന്നു ഗിരിജ അന്തർജ്ജനം ;ഹൃദയഭേദകം ഈ കാഴ്ച്ച
X

കഴിഞ്ഞമാസം 27ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 80 വയസ്സുകാരനായ നീലകണ്ഠൻ നമ്പൂതിരി മരണപ്പെട്ടത് .

അജ്ഞാത മൃതദേഹത്തിന്റെ പട്ടികയിൽപ്പെടുത്തിയതു കൊണ്ട് തന്നെ മ്യതദേഹം വിട്ടു കിട്ടാൻ വളരെയധികം നിയമകുരുക്കൾ ഉണ്ട് .

ഇതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഭാര്യ ആയ കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഗിരിജ അന്തർജ്ജനം വളരെ നിസഹായാവസ്ഥയിൽ ആണ് കഴിയുന്നത് .

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ മോർച്ചറി മുറ്റത്തു ഭർത്താവിന്റെ മരവിച്ചു കിടക്കുന്ന മൃതദേഹം വിട്ടുകിട്ടാനായി 18 ദിവസമായി കാത്തു നിൽക്കുന്ന ഈ വയോധികയുടെ നിസ്സഹായാവസ്ഥ ആരുടേയും കരളിയിക്കുന്നതാണ് .

മൃതദേഹം വിട്ടുകിട്ടാനായി സന്നദ്ധസംഘടനകൾ ശ്രെമിക്കുന്നുണ്ടെങ്കിലും നിയമക്കുരുക്ക് ഒരു വെല്ലുവിളി തന്നെയാണ് .

ഭർത്താവിന്റെ മൃതദേഹത്തിൽ കൊള്ളി വെയ്ക്കാൻ മക്കളോ മറ്റു ബന്ധുക്കളോ ഒന്നും തന്നെ ഇല്ലെങ്കിലും ആചാരപ്രകാരം തന്നെ മൃതദേഹം സംസ്കരിക്കണമെന്നതാണ് ഗിരിജ അന്തർജനത്തിന്റെ ആഗ്രഹം .

Next Story
Share it