Kaumudi Plus

കോട്ടയത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

കോട്ടയത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു
X

കോട്ടയത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകം ആണ് എന്ന നിഗമനത്തിൽ ബന്ധുക്കൾ .കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ. ജയൻ (43 )ആണ് ഇക്കഴിഞ്ഞ 10 നു രാത്രി വയലാ കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് .

ജയന്റെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത് .

വാഹനം തട്ടി വഴിയിൽ കിടന്ന ജയനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത് .

എന്നാൽ പിന്നീട് ഒരു സുഹൃത്തിന്റെ കാർ ഇടിച്ചാണ് അപകടം നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു .

മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർ‌ച്ചറിയിലേക്കു മാറ്റി.അപകടം പറ്റി എന്നറിഞ്ഞു ആശുപത്രിയിലേക്ക് വന്ന ജയന്റെ ബന്ധുക്കൾ അറിഞ്ഞത് ജയന്റെ മരണവാർത്ത ആയിരുന്നു .

മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു എങ്കിലും ഈ സംഭവത്തിൽ വളരെയധികം ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്ന് ജയൻ സംഭവം നടന്ന സ്ഥലത്തേക്ക് പോവുകയും പിന്നീട് അവിടെ വെച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തർക്കവും കയ്യാങ്കളിയും ഉണ്ടാവുകയും ചെയ്തു.ഇതിന്റെ ദൃശ്യങ്ങൾ ജയന്റെ ഫോണിൽ ഉണ്ടായിരുന്നു .

എന്നാൽ ഫോണിലെ പല വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്ത നിലയിലാണ് പിന്നീട് കണ്ടെത്തിയത് .ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചെങ്കിലും എഫ്ഐആറിൽ ഇവയൊന്നും ഉൾപ്പെടുത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ പറയുന്നു .

മരിക്കുന്നതിന് കുറച്ചു മുന്നേ 'അമ്മ ശാരദ ജയനെ വിളിച്ചപ്പോൾ പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തുമെന്നാണ് പറഞ്ഞത് .മരണം നടന്നു 16 ദിവസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല .ഇതു വരെയും സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്യുകയോ ആരോപണങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ല എന്നത് വളരെയധികം ആശങ്കകളും ദുരൂഹതകളും സൃഷ്ടിക്കപ്പെടുന്ന ഒന്നാണ് .

അവിവാഹിതനായ ജയൻ 'അമ്മ ശാരദയ്‌ക്കൊപ്പമാണ് താമസിച്ചു കൊണ്ടിരുന്നത് .കേസിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അമ്മ ശാരദ നാരായണൻ‌, ജയന്റെ സഹോദരങ്ങളായ പി.എൻ.പ്രസാദ്,പി.എൻ.വിനോദ്, സഹോദര ഭാര്യ സന്ധ്യ എന്നിവർ‌ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ഈ പരാതി പാലാ ഡിവൈഎസ്പിക്ക് കൈമാറിയതായി എസ് പി അറിയിക്കുകയും ചെയ്തിട്ടുണ്ട് .

Next Story
Share it